സിനിമാ പ്രതിസന്ധി -ചില നിരീക്ഷണങ്ങള്‍

Author: ezhuthukaran /

സമീപകാലത്തായി മലയാളസിനിമ മേഖലയില്‍ നിന്നും ഐക്യദാര്ഢ്യ്ത്തോടെ ഉയര്ന്ന് കേള്ക്കാ വുന്ന ഏക സ്വരമാണ്‌ 'പ്രതിസന്ധി' വിലാപങ്ങള്‍.സകലരും അണിനിരന്ന് തത്തമ്മ ചിട്ടയില്‍ ഘോരഘോരം അങ്ങനെ ഈ പല്ലവി പാടി കൊണ്ടേയിരിക്കുന്നു.പാവം പ്രേക്ഷകന്‍,തീയേറ്ററിന്റെ ഇരുളില്‍ 'ഏകാന്തത'യോടെ മൂട്ടകള്‍,എലികള്‍ തുടങ്ങിയ ജന്തുവര്ഗ്ഗ്ങ്ങളോടൊപ്പം ഇരുന്ന് വെള്ളിത്തിരയിലെ അപഹാസ്യതകളുടെ കൊടിയ പീഢനത്തിനു ഇരയായി പുറത്തു വരുന്ന വേളയില്‍ മൂക്കില്‍ വിരല്‍ വയ്ക്കുന്നു.മലയാള സിനിമയുടെ പ്രതിസന്ധിയെ കുറിച്ച ഉണര്ത്ക്ലുകള്ക്ക്് തല കുലുക്കുന്നു.

പ്രതിസന്ധിയുണ്ട് എന്നതിലാര്ക്കുംക രണ്ട് പക്ഷമില്ല.അതിന്റെ കാരണങ്ങളേയും പോംവഴികളേയും കുറിച്ച് സംവദിച്ചു തുടങ്ങുമ്പോഴാണ്‌ പക്ഷെ പ്രശ്നങ്ങളുടെ ഭൂതഗണങ്ങള്‍ നിരവധിയായി കുടത്തില്‍ നിന്നും പുറത്ത് ചാടുന്നത്. ഒരൊരുത്തര്ക്കുംന അവരവരുടേതായ പ്രതിസന്ധിയാണ്‌. നിലനില്പ്പിന്റെ,വ്യക്തിദ്വേഷങ്ങളുടെ വിഴുപ്പ് കെട്ടുകളുമായി കൂട്ടം കൂടി വരുന്ന കഴുതക്കൂട്ടങ്ങളെയാണ്‌ സ്വല്പം ഭാവന വച്ച് അടുത്ത സീനിലേക്ക് ആലോചിക്കാവുന്നത്!

അപഗ്രഥനങ്ങളിലൂടെ എത്തിപ്പെടുന്ന തര്ക്ക്-കുതര്ക്കടങ്ങളില്‍ നിഗമനങ്ങള്‍ പലതാണ്‌.താരങ്ങളാണ്‌ പ്രധാന പ്രശ്നമെന്നു ചിലര്‍.താരപ്രഭയുടെ ആനുകൂല്യം പറ്റാന്‍ കഴിയാതെ പോയവരുടെ കൊതിക്കെറുവും,അതിന്റെ തണലില്‍ വളര്ന്നതവരുടെ ആക്രോശങ്ങളും ,അതിന്റെ പേരില്‍ നഷ്‌ടം നേരിടേണ്ടി വന്നവരുടെ ബഹളവുമാണ്‌ ഫലം.സംഘടനകളെയാണ്‌ ഒരു കൂട്ടം കുറ്റപ്പെടുത്തുന്നത്.ഇവയൊക്കെ രൂപീകരിക്കും മുമ്പ് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലത്രെ!എന്നിട്ട് സംഘടനയെ തോല്പ്പിക്കാന്‍ ബദല്‍ സംഘടനയും വഴക്കും വക്കാണവും. പിന്നെ ചേരി തിരിഞ്ഞ പോരാട്ടവും വിലക്കും ബോംബേറും! ഇതിനിടയ്ക്ക് നിര്മാഞതാക്കള്‍ ചേര്ന്ന് ബജറ്റിനു കഠിഞ്ഞാണിടുന്നു. മലയാള സിനിമ ഇനി തീയേറ്ററില്‍ കാണിക്കുന്ന സീരിയല്‍ എന്ന നിലയിലായാലും വേണ്ടില്ല,ഇതേ അനുവദിക്കാന്‍ പറ്റൂ എന്ന് കട്ടായം. പ്രതിപ്പട്ടികയിലേക്ക് പാവം പ്രേക്ഷകരേയും ഉള്പ്പെപടുത്താന്‍ ചിലര്ക്ക് മടിയില്ല.തങ്ങളുടെ ഭേദപ്പെട്ട ചില ചിത്രങ്ങള്‍ നിരസിച്ച ജനം തന്നെയാണ്‌ മലയാള സിനിമാ പ്രതിസന്ധിയുടെ മൂല കാരണമെന്ന് അവര്‍ തിരിച്ചറിയുന്നു.തല്ലു മുഴുവന്‍ ചെണ്ടക്ക് എന്നു പറഞ്ഞ പോലെ പാവം പ്രേക്ഷകന്‍ വീണ്ടും കണ്ണു മിഴിക്കുന്നു. പ്രതിസന്ധിയും അതിന്റെ അകമ്പടിക്കാഴ്ചകളും ഇങ്ങനെയൊക്കെയാണ്‌ ആടിത്തിമിര്ക്കുുന്നത്.

ഈ ഹാസ്യാത്മകമായ കാഴ്ചകളിലൂടെ പ്രശ്നത്തെ കണ്ടുകൊണ്ടിരിക്കുന്ന സാധാരണക്കാരന്‍ എന്ന നിലയില്‍ എനിക്കു മനസിലാകുന്ന ചില കാര്യങ്ങളുണ്ട്. അവ ചുവടെ സംഗ്രഹിക്കാം

മലയാള സിനിമ മേഖലയില്‍ നിലനില്ക്കുന്ന അധികാര ഘടനയിലും താരകേന്ദ്രീകൃതമായ നിലനില്പ്പിലും അതൃപ്തികരവും സിനിമയുടെ വളര്ച്ചദയ്ക്ക് ഗുണപരമല്ലാത്തതുമായ ഘടകങ്ങള്‍ ഉണ്ട്.താരം എക്കാലത്തും കച്ചവടസിനിമയ്ക്ക് അവശ്യമാണെന്നും സംഘടന സിനിമ തൊഴിലാളികളെ സംരക്ഷിക്കുന്നുവെന്നുമുള്ള വസ്തുതകള്‍ വിസ്മരിച്ച് കൊണ്ടല്ല ഇത് പറയുന്നത്.നമ്മുടെ പ്രധാന രണ്ട് താരങ്ങളും ആഗ്രഹിച്ച് ഉണ്ടാക്കിയെടുത്തതുമല്ല ഇത്.മറിച്ച് അവരുടെ ജനപ്രീതിയിലും ജീനിയസിലും മാത്രം അലസതയോടെ ഊന്നി നിന്ന നിര്മാതതാക്കളും മറ്റു സിനിമാ പ്രവര്ത്തംകരും കൂടി നമ്മെ കൊണ്ടെത്തിച്ച ഒരു അവസ്ഥാവിശേഷമാണിത്.

ഇനി എങ്ങനെയാണ്‌ മാറ്റങ്ങള്‍ ഉണ്ടാവുക?കഴിവുള്ള സിനിമാപ്രവര്ത്തങകര്‍ സിനിമയെ തികഞ്ഞ പ്രൊഫഷണല്‍ ബുദ്ധിയോടെ സമീപിച്ച് കൊണ്ട് പുതിയ സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുകയാണ്‌ വേണ്ടത്.മേല്‍ സൂചിപ്പിച്ച അവസ്ഥയിലേക്ക് എത്തിപ്പെട്ടതിന്റെ കാരണങ്ങളെ അവലോകനം ചെയ്യുമ്പോള്‍ അത് തിരിച്ചറിയാം. പ്രതിസന്ധികള്‍ എല്ലാം തന്നെ അതിജീവിക്കപ്പെടാനുള്ളതാണ്‌.പ്രതിബന്ധങ്ങളാണ്‌ നമ്മെ കൂടുതല്‍ ശക്തിയോടെ മുന്നോട്ട് നയിക്കുക എന്ന് പറയും. ഇത്തരം രചനാത്മകമായ സമീപനങ്ങളാണ്‌ സര്ഗാമധനരായ സിനിമാക്കാരില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്നത്.പകരം പ്രതിസന്ധിയെന്ന് മൈക്കിനു മുമ്പില്‍ വിളിച്ച് കൂവാനോ സൂപ്പര്‍ താരങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കാനോ എതിര്‍ സംഘടനയുടെ സെറ്റില്‍ ബോംബ് വെക്കാനോ ഒരുങ്ങുന്ന ഭാവനാശൂന്യതയിലാണ്‌ അവരെങ്കില്‍,ജനംപറഞ്ഞ് പോവും -അപ്പോള്‍ ഇവരെടുക്കുന്ന സിനിമകളുടെ നിലവാരത്തകര്ച്ചക യാദൃശ്ചികമല്ല!

രണ്ട് പ്രധാന സംഗതികളാണ്‌ സിനിമയിലെ പുതു സാധ്യതകളെ തുരങ്കം വെയ്ക്കുന്നത്.ഒന്നാമത്തേത് മാറ്റത്തോടുള്ള വിമുഖതയാണ്‌.വളര്ച്ചപ എന്നത് നമ്മുടെ സിനിമാവ്യവസായം ഒരിക്കലും ഒരു ലക്ഷ്യമായി പരിഗണിച്ചിട്ടേ ഇല്ലെന്ന് തോന്നുന്നു.സ്റ്റാറ്റസ്കോ ആണ്‌ പ്രധാന പരിഗണന.ഉദാഹരണത്തിന്‌ വൈഡ് റിലീസിനെ കുറിച്ച് പ്രതിപാദിക്കുമ്പോഴേക്കും എ ക്ലാസ് തിയേറ്ററുകള്ക്ക് തങ്ങളുടെ കളക്ഷന്‍ കുറഞ്ഞു പോവുമോ എന്ന വേവലാതിയാണ്‌.പിന്നെ അതിനെതിരെ ചര്ച്ച്യും പ്രതിഷേധവുമായി.നമ്മുടെ സിനിമാവ്യവസായത്തിന്റെ ആത്യന്തികമായ വളര്ച്ച്യെ മുന്നില്‍ കാണുന്ന കാഴ്ചപ്പാടോടു കൂടി യോജിച്ച് പ്രവര്ത്തിചക്കാന്‍ സംഘടനകള്ക്ക് എന്താണ്‌ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത്.അതു പോലെ മലയാളസിനിമയുടെ മാര്ക്കിറ്റ് വിപുലമാക്കാന്‍ സാധ്യമാവുമോ എന്നതിനെ കുറിച്ച് പഠനങ്ങള്‍ നടത്താന്‍ ,സാധ്യതകള്‍ ചൂണ്ടി കാണിക്കാന്‍ ഒക്കെ സംഘടന സംവിധാനങ്ങള്‍ ഉപയോഗിച്ച് കൂടെ?

രണ്ടാമത്തേത് കഴിവുറ്റ പുതിയ തലമുറയുടെ അഭാവമാണ്‌.പുതിയ തലമുറയ്ക്ക് ഇതിലൊന്നും താല്പര്യം ഇല്ല എന്നാണോ?സിനിമയോട് ആവേശം വെച്ച് പുലര്ത്താ ത്ത മലയാളി യുവാക്കളെ ഞാന്‍ വിരളമായേ കണ്ടിട്ടുള്ളൂ.എന്നിട്ടും എന്താണ്‌ ഈ അഭാവത്തിനു നിദാനം? നമ്മുടെ സിനിമകള്‍ ഇന്നത്തെ യുവാക്കളുടെ അഭിരുചികളോടും താല്പര്യങ്ങളോടും താതാത്മ്യപ്പെടാതെ പോവുന്നത് ഇതിന്റെ പ്രധാനപ്പെട്ട ഒരു പ്രത്യാഘാതമാണ്‌.അവര്ക്ക് അന്യഭാഷാ ചിത്രങ്ങളോട് എത്രയോ ഏറെ മാനസികമായ ആവേശവും അടുപ്പവും അനുഭവപ്പെടുന്നു എന്നത് ചിന്തിക്കപ്പെടേണ്ടതാണ്‌.ഇതിന്‌ നിരോധനം കൊണ്ട് മറുവഴി കാണാനുള്ള ശ്രമം എത്ര അപഹാസ്യമാണ്‌?


ഇന്നത്തെ തലമുറയ്ക്ക് അനുഭവങ്ങളും വായനാശീലവും ഇല്ലെന്നും,അതു കൊണ്ട് കഥ പറയാന്‍ വരുന്നവരെ ഞാന്‍ പരമാവധി ഒഴിവാക്കാറാണ്‌ പതിവെന്നും ഒരു മുതിര്ന്നങ സംവിധായകന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ പറയുന്നത് കേട്ടു. ഇത്തരം അന്ധമായ തിരസ്കരണം പൊതു മനോഭാവമാണോ എന്നെനിക്കറിയില്ല.കഴിവിനേക്കാള്‍ പരിചയത്തിന്‌ മുന്ഗവണന കൊടുക്കുന്ന ഒരു അവസ്ഥയാണ്‌ ഇവിടെ നിലവിലുള്ളത് എന്ന് യുവനടന്‍ പ്രിത്വിരാജും പറയുകയുണ്ടായി.ഇവയെല്ലാം സൂചിപ്പിക്കുന്നത് പുതുകഴിവുകളെ തിരിച്ചറിയാനും അംഗീകരിക്കപ്പെടാനുമുള്ള വ്യവസ്ഥാപിതമായ മാര്ഗയങ്ങളുടെ അഭാവം തന്നെയാണ്‌.

നല്ല സിനിമയെ കുറിച്ചും മുന്ധാിരണകള്‍ തന്നെയാണ്‌ വെച്ച് പുലര്ത്ാ പ്പെടുന്നത്.പണ്ടൊക്കെ എം ടിയും പത്മരാജനും ഭരതനും പോലെയുള്ള കഴിവുറ്റവര്‍ ഉണ്ടായിരുന്നു എന്ന ക്ലീഷെ തന്നെ നോക്കൂ.ഉത്തമ സൃഷ്‌ടികള്ക്ക് മാറ്റമില്ലാത്ത മാതൃക എന്ന നിലയിലാണ്‌ അവയൊക്കെ സമര്പ്പി ക്കപ്പെട്ട് പോരുന്നത്.ഇവരുടെ സൃഷ്‌ടികള്‍ മോശം എന്നല്ല.മറിച്ച് അതിനെ നിഷ്പ്രഭമാക്കുന്ന പ്രതിഭകളും വെല്ലുവിളിക്കുന്ന സൌന്ദര്യവീക്ഷണങ്ങളും കാലഗര്ഭനത്തിലുണ്ട് എന്ന് തിരിച്ചറിവാണ്‌ ഭാവിയെ കുറിച്ച ശുഭാപ്തിവിശ്വാസം ഊട്ടി ഉറപ്പിക്കുന്നത്.

ഇത്തരത്തിലുള്ള ചില ചലനങ്ങള്‍ ചെറുതെങ്കിലും ദൃശ്യമായി തുടങ്ങിയിട്ടുണ്ട്.അവയെ പരിപോഷിപ്പിക്കാനും മലയാള സിനിമയുടെ വ്യവസായ വളര്ച്ചണയെ കുറിച്ച കാഴ്ചപ്പാടുകള്‍ രൂപീകരിക്കാനും ഒക്കെയായി സംഘടനകള്‍ കോമാളി യുദ്ധങ്ങള്‍ ഒഴിവാക്കി മുന്കൈി എടുക്കുകയാണ്‌ വേണ്ടത്.പുറമെ നിന്നും പറയുന്നത് പോലെ ഇതത്ര എളുപ്പമായിരിക്കില്ല എന്ന യാഥാര്ത്യോബോധത്തോടെ തന്നെ പറയട്ടെ,അത് അസംഭവ്യമല്ല.


Cinema Ticket(FK Magazine)
http://issuu.com/jith123/docs/cinematicket2010sep

0 comments:

Post a Comment